Thursday, December 30, 2010

വീണ്ടും ഒരു സുവര്‍ണ്ണ കാലത്തേക്ക്

മലയാള സംഗീത ശാഖ ദൌര്‍ലഭ്യം നേരിട്ട വര്‍ഷമായിരുന്നു 1981എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ. എന്നാല്‍ സ്വന്തം സുവര്‍ണകാലത്തേക്ക് മടങ്ങി വരുകയായിരുന്നു 1982ല്‍ . ഈ വര്‍ഷം നമുക്ക് ഒരു പിടി ഗാനങ്ങള്‍ ആണ് നല്‍കിയത്. സംഗീത സംവിധായകരും രചയിതാക്കളും കാണിച്ച maturity പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ചില്ലിലെ എല്ലാ ഗാനങ്ങളും തന്നെ മനോഹരം ആയിരുന്നു. കൂട്ടത്തില്‍ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടത്‌ ചുവടെ കൊടുത്തിരിക്കുന്ന ഗാനം ആണ്.

Musician MB Sreenivasan (എം ബി ശ്രീനിവാസന്‍ )
Lyricist(s) ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year 1982
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു..
ചാരു ചിത്രം വരയ്ക്കുന്നു..
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ
മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍
കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..
ആ..ആ..ആ..ആ....
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍
ചന്ദനത്തിന്‍ നിറംവാര്‍ന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ
മേനിയിലാകെ പടരുമീ സൌവര്‍ണ്ണം
ഏതുഷസന്ധ്യയില്‍ നിന്നോ..
ആ..ആ..ആ..ആ


MBS-ONV ഒരിക്കലും നിറം മങ്ങാത്ത കൂട്ടുകെട്ട് ആണ് എന്ന് നിസ്സംശയം പറയാം. ONV യുടെ ഏറ്റവും മികച്ച ഗാനങ്ങള്‍ MBS ആണ് ചിട്ടപ്പെടുത്തിയത് എന്ന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.
ഈ ഗാനത്തില്‍ പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒന്നാണ് വരികളും സംഗീതവും തമ്മിലുള്ള ബാലന്‍സ്. എത്ര മനോഹരമായാണ് MBS ഇതിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഗാനത്തിന്റെ ഇടയില്‍ വരുന്ന പുല്ലാങ്കുഴല്‍ ബിട്സ് എക്സ്ട്രാ ഓര്‍ഡിനറി എന്നെ പറയാനാവൂ. അത് പോലെ തന്നെ ദാസേട്ടന്‍ ഹുംമിങ്ങിനു നല്‍കുന്ന ഫീല്‍ അത്യപൂര്‍വമായെ ഇപ്പോഴത്തെ ഗാനങ്ങളില്‍ കേള്‍ക്കനാവൂ. ഗാനത്തിന്റെ ചരണങ്ങള്‍ രണ്ടും ആരോഹണത്തില്‍ ആണ് ചിട്ടപ്പെടുതിരിക്കുന്നത്. ഒന്ന് പാടാന്‍ ശ്രമിച്ചു നോക്ക് ; നിങ്ങളുടെ ശ്വാസോച്ച്വാസത്തെ ഒന്ന് വെല്ലുവിളിക്കും ഈ ഗാനം. എങ്കിലും, ഒരു സാധാരണ കേള്വിക്കാരന്റെ ചേതനയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ വരികളുടെ സാഹിത്യത്തില്‍ ഇല്ല എന്നത് പ്രശംസനീയം തന്നെ. എനിക്ക് തോന്നുന്നു ഈ ഒരു ക്വാളിറ്റി ONV ക്ക് മാത്രം അവകാശപ്പെട്ടത് ആണ് എന്ന്. ഒരു പക്ഷെ ഈ വര്‍ഷം ഒരു പാട് നല്ല ഗാനങ്ങള്‍ പിറന്നത്‌ കൊണ്ടാവാം ഈ ഗാനത്തിന് അവാര്‍ഡുകള്‍ ഒന്നും കിട്ടാഞ്ഞത്.
പിന്കുറിപ്പ് : 1955 മുതല്‍ മലയാള സിനിമ ശാഖയില്‍ ഗാനരചന തുടങ്ങിയ ONV ഏതായാലും അതിനും എത്രയോ മുന്‍പ് തന്നെ കവി അരങ്ങുകളില്‍ സജീവം ആയിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടാന്‍ 2010 വരെ കാത്തിരിക്കേണ്ടി വന്നു. ജഗദീശ്വരന്‍ അദ്ദേഹത്തിന് ആയുസ്സ് നല്കിയിരുന്നില്ലെങ്ങില്‍ നമ്മുടെ ഭരണ ഘടന ചെയ്ത ഏറ്റവും വലിയ ചതി ആയി പോയേനെ.

Monday, December 6, 2010

കുളത്തൂപുഴ രവിയില്‍ നിന്ന് രവീന്ദ്രനിലേക്ക്

1981 മുന്‍പ് സൂചിപ്പിച്ച പോലെ മലയാള സിനിമ സംഗീതത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ പഞ്ഞ വര്‍ഷം ആയിരുന്നു . എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ട ഒറ്റ ചിത്രം പോലും ഇറങ്ങിയിട്ടുണ്ടാവില്ല ഈ വര്‍ഷം . ഇതിന് ഒരു അപവാദം ആയിരുന്നു തേനും വയമ്പും എന്ന ചിത്രം. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും ഹൃദയ സ്പര്‍ശിയായി നില കൊള്ളുന്നു. എങ്കിലും കൂട്ടത്തില്‍ ഏറ്റവും മികച്ചത് ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും "ഒറ്റ കമ്പി നാദം" എന്ന്.

തേനും വയമ്പും
Musician (രവീന്ദ്രന്‍ )
Lyricist(s) (ബിച്ചു തിരുമല )
Year 1981
Singer(s) (കെ ജെ യേശുദാസ് )


ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാ ഗാനം ഞാന്‍ (ഒറ്റക്കമ്പി)
ഏക ഭാവം ഏതോ താളം
മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍
ഈ സ്വര ജതിയില്‍
ഈ വരിശകളില്‍ (ഒറ്റക്കമ്പി)
നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന്‍ വിരല്‍ )
എന്നും ഉള്ളിലെ ദാഹമെങ്കിലും (ഒറ്റക്കമ്പി)
നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും (ഒറ്റക്കമ്പി)


സംഗീതത്തെ സംബന്ധിച്ച ക്വിസ് മത്സരങ്ങളില്‍ ഇപ്പോള്‍ സ്ഥിരം മുഴങ്ങി കേള്‍ക്കുന്ന ചോദ്യമാണ് "രവീന്ദ്രന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമേത് " എന്നത്. ഇക്കാലത്ത് സംഗീത പ്രേമികള്‍ നിസ്സംശയം ഉത്തരം പറയും "ചൂള" എന്ന്. രവീന്ദ്രന്‍ പ്രശസ്തി കൈ വരിച്ചതിനു ശേഷം മാത്രം ആണ് ചൂളയിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. ചൂള ഇറങ്ങിയ കാലത്ത് അത്ര ഹിറ്റ്‌ ആയിരുന്നില്ല എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. രവീന്ദ്രന്‍ രവീന്ദ്രനായി അറിയപ്പെടാന്‍ തുടങ്ങിയത് തേനും വയമ്പും ഇറങ്ങിയതിനു ശേഷമാണ്. പില്‍കാലത്ത് hit maker എന്ന ലേബല്‍ രവീന്ദ്രന് ആദ്യമായി നേടിക്കൊടുത്തത് ഈ ചിത്രം തന്നെ.
ഈ ഗാനം ഇറങ്ങിയ കാലത്ത് ഒത്തിരി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഒറ്റ കമ്പിയില്‍ നിന്ന് ഒരിക്കലും നാദം ഉതിര്‍ക്കാനാവില്ല എന്നായിരുന്നു വിമര്‍ശനം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഏക്താര എന്ന ഉപകരണം ഒറ്റ കമ്പിയില്‍ നിന്നാണ് നാദം ഉതിര്‍ക്കുന്നത് എന്ന സത്യം മനസിലാക്കിയാല്‍ ഈ വാദത്തിനു പ്രസക്തി ഇല്ല.

ഈ ഗാനത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. രവീന്ദ്രന്‍ മാഷ്‌ tune ഇട്ടതിനു ശേഷം ബിച്ചു തിരുമലക്ക് writer's ബ്ലോക്ക്‌ പിടിപെട്ടു. പല്ലവി മനസ്സില്‍ എന്ത് ചെയ്തിട്ടും രൂപപ്പെടുന്നില്ല. അപ്പോഴാണ്‌ ഹോട്ടല്‍ മുറിയില്‍ സ്വന്തം ചോര കുടിക്കാന്‍ വിരുന്നെത്തിയ കൊതുക് തന്നെ ശല്യം ചെയ്യുന്നതായി ബിച്ചു തിരുമലക്ക് തോന്നിയത്. കൊതുക് മൂളുന്ന രാഗം കേട്ടാണ് "ഒറ്റ കമ്പി നാദം" എന്ന പല്ലവി രൂപപ്പെട്ടത് എന്ന് പില്‍കാലത്ത് അദ്ദേഹം രേഖപ്പെടുത്തി.

എന്ത് കൊണ്ടും മനോഹരമായ ഗാനം തന്നെ. ബിച്ചു സാറിനു പല്ലവി കിട്ടാന്‍ മാത്രമേ വിഷമം ഉണ്ടായുള്ളൂ എന്ന് വ്യക്തമാക്കുന്നു ചരണങ്ങള്‍ രണ്ടും. മറ്റൊരാളുടെ മനസ്സിലേക്ക് കുടിയേറാന്‍ വെമ്പുന്ന നായകന്‍റെ ദുഃഖം മുഴുവനായും പ്രകടിപ്പിക്കുന്നതില്‍ ബിച്ചുവും രവീന്ദ്രന്‍ മാഷും വിജയിച്ചിരിക്കുന്നു.

പിന്കുറിപ്പ് : തേനും വയമ്പും എന്ന പാട്ടില്‍ "ഒറ്റ കമ്പി നാദത്തിന്റെ" BGM ഉപയോഗിച്ചിട്ടുണ്ട്. ശ്രദ്ധിക്കാന്‍ അപേക്ഷ .