Wednesday, November 24, 2010

ഇവരെ അറിയുമോ ??

മലയാള സംഗീത ലോകത്ത് അത്രയൊന്നും പരിചിതമല്ലാത്ത പേരുകളായിരിക്കും ദര്‍ശന്‍ രാമനും ബാലു കിരിയത്തും. ദര്‍ശന്‍ രാമന്‍ ബിച്ചു തിരുമലയുടെ സഹോദരന്‍ ആണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. ബാലു കിരിയത്തും വിനു കിരിയത്തും തമ്മില്‍ എന്താണ് ബന്ധം എന്ന് എനിക്ക് അറിയില്ല. ഏതായാലും 1981 ല്‍ ഇവര്‍ സൃഷ്ട്ടിച്ച സ്വപ്നങ്ങളെ വീണുറങ്ങൂ എന്ന ഗാനം ഇവരുടെ 2 പേര്‍ക്കും വഴിത്തിരിവായി. ബാലു കിരിയത്ത് കന്നി സംവിധാന സംരംഭം കൂടി ആയിരുന്ന ഈ ചിത്രത്തിന് ശേഷം അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സംവിധായകന്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു. ദര്‍ശന്‍ രാമന്‍ തരംഗിനിക്ക് വേണ്ടി വിഷാദ ഗാങ്ങള്‍ എന്ന മനോഹരമായ ആല്‍ബവും പില്‍കാലത്ത് ചിട്ടപ്പെടുത്തി. പിന്നെ അദ്ദേഹത്തിന്റെ അഡ്രസ്‌ ഇല്ല എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.
Movie തകിലു കൊട്ടാമ്പുറം
Music Darsan Raman (ദര്‍ശന്‍ രാമന്‍ )
Lyricist(s) Balu Kiriyath (ബാലു കിരിയത്ത് )
Year 1981
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

സ്വപ്നങ്ങളേ വീണുറങ്ങൂ
മോഹങ്ങളെ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ.. വീണുറങ്ങൂ..
ജീവിതമാകുമീ വാഗ്മീകത്തിലെ
മൂക വികാരങ്ങള്‍ വ്യര്‍തമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കഥനത്തിലെക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതെ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)
ചപല വ്യമോത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ധമല്ലേ
ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
കരയരുതേ മനസ്സേ മനുഷ്യാ നീയിനി
കടവുകള്‍ തേടി അലയരുതെ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)

ഈ ഗാനത്തിന്റെ ഒരു pattern കേള്‍ക്കുമ്പോള്‍ തന്നെ ദാസേട്ടന് തോന്നി കാണും വിഷാദ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ മറ്റൊരാളെ തേടേണ്ട എന്ന്. ഗാനത്തില്‍ സ്ഥായിയായ ഭാവം ദുഃഖം തന്നെ ആണ്. പക്ഷെ ഇതിന്റെ വരികള്‍ വളരെ നെഗറ്റീവ് അല്ലെ എന്ന് ഞാന്‍ ആശങ്കിച്ച് പോകുന്നു. "അധികം ചിരിക്കല്ലേ കരച്ചിലിലെക്കുള്ള പോക്കായിരിക്കും" എന്ന് കാരണവന്മാര്‍ പറയുന്ന പോലെ ഒരു ഇത്. ഏതായാലും ആകെ തകര്‍ന്നിരിക്കുമ്പോള്‍ ഈ പാട്ട് കേട്ടാല്‍ ഉള്ള പ്രതീക്ഷ കൂടെ ഇല്ലാതാവും എന്നുറപ്പ്. അത് കൊണ്ട് ഈ ഗാനം കേള്‍ക്കുമ്പോള്‍ സന്ദര്‍ഭം കൂടി മനസ്സിലാക്കി കൊണ്ട് കേള്‍ക്കുക.
വാല്‍കഷ്ണം : roommatinte ലൈന്‍ പൊട്ടി ഇരിക്കുമ്പോള്‍ ഞാന്‍ ഈ പാട്ട് പ്ലേ ചെയ്തു. കേട്ട തെറിക്കു കണക്കില്ല.

Tuesday, November 9, 2010

വരള്‍ച്ച കാണ്ഡം

"മറ്റൌഷധങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി " : തൃശൂര്‍ നെല്ലായില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഔഷധ കമ്പനിയുടെ പ്രസിദ്ധമായ പരസ്യവാചകം ആണ് ഇത് . നിലവാരമുള്ള പാട്ടുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മലയാളത്തിന്റെ ഗാന ഗന്ധര്ര്‍വന്‍യേശുദാസ് തന്നെ സംഗീത സംവിധാനം ഏറ്റെടുത്ത സന്ദര്‍ഭത്തെ ഉപമിക്കാന്‍ എനിക്ക് വേറെ പഴംചൊല്ലുകള്‍ ഒന്നും കിട്ടിയില്ല. അത് കൊണ്ടാണ് ഈ പരസ്യവാചകം ഞാന്‍ കടം എടുത്തത്‌.

മലയാള ഗാനച്ചരിത്രത്തില്‍ ഒരു വരള്‍ച്ച അക്കാലത്ത് നമുക്ക് പ്രതീക്ഷിക്കാവുന്നതല്ല. ദേവരാജന്‍ മാഷ്‌, രാഘവന്‍ മാഷ്‌, ദക്ഷിനാമൂര്ര്തി സ്വാമികള്‍ എന്നിവരുടെ സ്റ്റോക്ക്‌ തീര്‍ന്നു തുടങ്ങിയതും പുതിയ സംഗീത സംവിധായകരുടെ പരിചയ കുറവും മൂലം ഉരുത്തിരിഞ്ഞു വന്ന ഒരു താല്‍ക്കാലിക പ്രതിഭാസം ആയിരുന്നു ഈ വരള്‍ച്ച എന്ന് ഞാന്‍ മനസിലാക്കുന്നു. ഈ അവസ്ഥയില്‍ ആണ് നമ്മുടെ സ്വന്തം ദാസേട്ടന്‍ ഹാര്‍മോണിയം കയ്യില്‍ എടുത്തു കൊണ്ട് ശ്രുതി മീട്ടിയത്. സഞ്ചാരി എന്നാ ഈ ചിത്രത്തിലെ ഗാനം ശ്രദ്ദിക്കുക.


Musician (കെ ജെ യേശുദാസ് )
Lyricist(s) (യൂസഫലി കേച്ചേരി )
Year 1981
Singer(s) (കെ ജെ യേശുദാസ് )

റസൂലേ നിന്‍ കനിവാലെ
റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ [2]
പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍
[2]
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ത്വാഹാ ...........[അള്ളാഹു അക്ബര്‍.........]
ത്വാഹാ .. ത്വാഹാ ...
ത്വാഹാ മുഹമ്മദ്‌ മുസ്തഫാ ....[2]
പ്രവാചകാ നിന്‍ കണ്ണില്‍
ചരാചര രക്ഷകന്‍
ഒരേ ഒരു മഹാന്‍ മാത്രം
പാരാകെ പാടുകയായ്‌ വന്നല്ലോ
റബ്ബിന്‍ ദൂതന്‍ [2]
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ഹിരാ... ഹിരാ..
ഹിരാ ഗുഹയില്‍ ഏകനായ്
ഹിരാ ഗുഹയില്‍ ഏകനായ്
തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുറാനും കൊണ്ടതാ
ജിബിരീല്‍ വന്നണഞ്ഞല്ലോ
ഹിരാ.....ഹിരാ...
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
സല്ലാഹു അലാ മുഹമ്മദ്‌ സല്ലാഹു അലൈഹി വ സല്ലം
സല്ലാഹു അലാ മുഹമ്മദ്‌ യാരബി സള്ളി അലൈഹി വ സല്ലം ....

ദാസേട്ടന്‍ സംഗീത സംവിധാനം ഏറ്റവും കൂടുതല്‍ ചെയ്ത വര്‍ഷമാണ്‌ 1981 . സഞ്ചാരി ഉള്‍പ്പടെ അഞ്ചു ചിത്രങ്ങളുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ദാസേട്ടന്‍ ആയിരുന്നു. അത്രയ്ക്ക് രൂക്ഷമായിരുന്നു മലയാള സിനിമയുടെ ഗാന ദൌര്‍ലഭ്യം എന്നതിന് തെളിവായി മറ്റെന്തു വേണം? ദാസേട്ടന്‍ തന്റെ കരിയറില്‍ ഉടനീളം തന്നെ സിനിമയില്‍ ഇടയ്ക്കിടെ പാടി അഭിനയിക്കാരുണ്ട്. പക്ഷെ സംഗീത സംവിധാനം അദ്ദേഹം വളരെ അപൂര്‍വമായേ നിര്‍വഹിക്കാരുള്ളൂ. പക്ക്ഷേ അദ്ദേഹം ചിട്ടപ്പെടുത്തിയ അയ്യപ്പ ഭക്തിഗാനങ്ങള്‍ കേട്ടാല്‍ തന്നെ ഉറപ്പിക്കാം ദാസേട്ടന്റെ മനസ്സില്‍ നാം ഇനിയും കേള്‍ക്കാത്ത മധുരിതമായ ഈണങ്ങള്‍ ഇനിയും ഉണ്ടാവും എന്ന്.

ഈ ഗാനം ഒറ്റ തവണ തന്നെ കേട്ടാല്‍ നമുക്ക് മനസ്സിലാവും ഇത് എന്ത് കൊണ്ടാണ് റിയാലിറ്റി ഷോവില്‍ ആരും ശ്രമിച്ചു നോക്കാത്തെ എന്ന്. ഒര്കെസ്ട്രയില്‍ അറബിക് സംഗീതത്തിന്റെയും തനതു മാപ്പിള പാട്ടിന്റെയും ഇശലുകള്‍ ഭംഗിയായി കോര്‍ത്ത്‌ ഇണക്കിയിട്ടുണ്ട് . സ്വന്തം മത പശ്ചാത്തലത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു യൌസുഫ് അലി കേച്ചേരിയുടെ മനോഹരമായ വരികള്‍ കൊണ്ടും സംബുഷ്ട്ടമാണ് ഈ ഗാനം. ഈ ജെനുസില്‍ അധികം ഗാനങ്ങള്‍ പില്‍കാലത്ത് ഇറങ്ങിയിട്ടില്ല എന്നത് തന്നെ ഈ ഗാനതിനെ വേറിട്ട്‌ നിര്ത്തുന്നു.

അവസാന വാക്ക് : റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഈ ഗാനം ടെലിവിഷന്‍ ചാനലുകളില്‍ തുടര്‍ച്ചയായി ബാക്ക്ഗ്രൌണ്ടില്‍ കാണിച്ചപ്പോഴാണ്‌ എനിക്ക് ഈ ഗാനം വര്‍ഷങ്ങള്‍ക്കു ശേഷം ശ്രദ്ധയില്‍ പെട്ടത്. എന്താ കഥ!!!!!