Thursday, September 30, 2010

മാപ്പിള പാട്ടോ അതോ അടിച്ചു പോളിയോ ?

1980 എന്ന വര്‍ഷം മലയാള സിനിമ പ്രേമികള്‍ ഓര്‍മിക്കുന്നത്‌ ജയന്റെ അകാലവും ദുരൂഹവും ആയ മരണത്തിന്റെ പേരില്‍ ആയിരിക്കും. എന്തൊക്കെ പറഞ്ഞാലും സിനിമയില്‍ സ്വന്തമായ ഒരു സ്റ്റൈലും സ്ഥാനവും അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞു. 25 വര്‍ഷത്തിനു ശേഷം ജയന്‍ ട്രെന്‍ഡ് കേരളഭൂമിയില്‍ ബെല്‍ ബോട്ടം പാന്റിന്റെയും വലിയ കോളര്‍ ഷര്‍ട്ട് രൂപത്തിലും മുഖത്തേക്കാള്‍ വലിയ കണ്ണാടിയിലൂടെയും revive ചെയ്യപ്പെട്ടപ്പോള്‍ കാലഹരണപ്പെട്ടു പോയ ചില പാട്ടുകളും നമ്മള്‍ പൊടി തട്ടി എടുത്തു. ( ഉദാ : കണ്ണും കണ്ണും , കണ്ണില്‍ വിളക്കും വെച്ച്, കസ്തൂരി മാന്‍ മിഴി മലര്‍ ശരം ). പക്ഷെ ഇവ എല്ലാം തന്നെ കാലത്തിന്റെ ട്രെണ്ടിനോപ്പം പുറത്തിറങ്ങിയ ഗാനങ്ങള്‍ ആയിരുന്നു എന്ന് നിസ്സംശയം പറയാം. 25 വര്‍ഷം ഈ ഗാനങ്ങള്‍ ശ്രവ്യ ദ്രിശ്യ മാധ്യമങ്ങളിലൂടെ ആരെങ്കിലും കേട്ടോ ? ഏതായാലും ഞാന്‍ കേട്ടിട്ടില്ല .

എന്നാല്‍ 1980 ഇല്‍ തന്നെ IV ശശിയുടെ അങ്ങാടി എന്ന ചിത്രത്തില്‍ 2 അനശ്വര ഗാനങ്ങള്‍ പുറത്തിറങ്ങി. (കന്നി പളുന്കെ പൊന്നും കിനാവേ, പാവാട വേണം ). 2 പാട്ടുകളും മാപ്പിള പാട്ട് അടിച്ചു പൊളിച്ചു പാടിയതാന്നെന്നെ തോന്നൂ. കൂടുതല്‍ ഹൃദ്യം "പാവാട " തന്നെ എന്നാണു എന്റെ അഭിപ്രായം.

ചിത്രം : അങ്ങാടി

സംഗീതം : ശ്യാം

വരികള്‍ : ബിച്ചു തിരുമല

ആലാപനം : K.J യേശുദാസ്

പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക്
ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക് (പാവാട.....)
കിത്താബു പഠിച്ച്‌ ഉദ്യോഗം ഭരിച്ചു സുല്‍ത്താന്‍റെ ഗമേല്‍ വരും (2)
അബുധാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി വരും
ഓന്‍ വിളിക്കുമ്പ പറന്നു വരും (അബുധാബിക്കാരന്‍....)
ബ ബ ബ (പാവാട....)
അള്ളാനെ ഉമ്മാ പൊല്ലാപ്പ് ബേണ്ട അയ്യായിരം കൊടുക്കാം
അതിനൊപ്പം പണമവന്‍ മഹറായ് തന്നാല്‍
നിക്കാഹു പൊടിപൊടിക്കാം ആയിഷാന്‍റെ നിക്കാഹു പൊടിപൊടിക്കാം
അത് കയിഞ്ഞബനുമായ് സുവര്‍ക്കത്തിലിരിക്കുംബം
ഉമ്മാനെ മറക്കരുതേ നീ ഇക്കാനേം വെറുക്കരുതെ
ബ ബ ബ ...
പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക്
ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്
ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്
ആ.. മുത്താണ് നീ

നേരത്തെ സൂചിപ്പിച്ചത് പോലെ മാപ്പിള ഗാനത്തിന്റെ തിരശീലയില്‍ പെപ്പി നമ്പര്‍ മിക്സ്‌ ചെയ്തു എന്ന് വേണമെങ്ങില്‍ വാദിക്കാം. പക്ഷെ ഈ ഗാനത്തിന് ശേഷം ഇത് പോലെ കേള്‍ക്കാന്‍ കൊള്ളാവുന്ന എത്ര ഗാനങ്ങള്‍ ഈ flavourല്‍ വന്നു ? വളരെ ചുരുക്കം മാത്രം. അടിപൊളി ഗാനങ്ങള്‍ക്ക് ശബ്ദ കോലാഹലങ്ങളും മാപ്പിള ഗാനങ്ങള്‍ക്ക് ഫാത്തിമ, സാജിത, രസിയ തുടങ്ങിയ പദങ്ങളും ആവശ്യ മേമ്പോടികലായി അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് ഈ category ഇല്‍ ഉള്ള പാട്ടുകള്‍ വിദൂര സ്വപ്നമായി അവശേഷിക്കുന്നു. ഉദ്ദേശിച്ചത് എന്തോ അത് ഉള്ള പോലെ പറയുക എന്ന രീതി ആണ് ഗാനരചയിതാവ് സ്വീകരിച്ചിട്ടുള്ളത് . കീറി മുറിച്ചു ആക്ഷേപ്പിക്കാന്‍ മാത്രം മനുഷ്യന് മനസിലാവാത്ത തരം ഉപമകളോ അലങ്കാരങ്ങളോ ഈ പാട്ടില്‍ കുത്തി നിറച്ചിട്ടില്ല. വളരെ സിമ്പിള്‍ ആയ വരികള്‍. ഇനി വിമര്‍ശിച്ചേ അടങ്ങു എന്ന ലൈന്‍ ആണെങ്ങില്‍ നമുക്ക് പറയാം " ഈ പാട്ട് സ്ത്രീ ധനം എന്ന bad customനെ പാട്ടിലൂടെ മഹത്വവല്‍ക്കരിക്കുന്നു" എന്നൊക്കെ. But അങ്ങനെ പറഞ്ഞത് കൊണ്ട് ഈ പാട്ടിന്റെ popularity കുറച്ചു കൂടെ വര്‍ദ്ധിപ്പിക്കും എന്നല്ലാതെ വേറെ ഒരു കോട്ടവും വരുത്തില്ല.
അവസാന വാക്ക് : അള്ളാ ആണേ. ഈ പാട്ട് ഞമ്മക്ക് പെരുത്ത്‌ ബോധിച്ചേക്കണ് .

Tuesday, September 28, 2010

മനസ്സില്‍ വെഞ്ചാമരം വീശി നില്‍ക്കുന്ന ഗാനം

1975 ല് ആരവം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്റെ മേലങ്കി അണിയുമ്പോള്‍ മുതല്‍ തന്നെ ഭരതന്‍ ശക്തമായ കൂട്ടുകെട്ടുകളിലൂടെ സിനിമയെ സമ്പന്നമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് സ്വന്തം മേഘലയില്‍ പിന്നീട് ലെജെണ്ടസ് ആയി മാറിയ വ്യക്തികളെ ആണെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. തിരകഥയില്‍പദ്മരാജനും ജോണ്‍ പോളുംപുതിയ സങ്കല്പങ്ങള്‍ നെയ്തപ്പോള്‍ പശ്ചാത്തല സംഗീതത്തില്‍ ജോണ്‍സനും ഔസേപ്പച്ചനും ആത്മാവിഷ്ക്കാരം കണ്ടെത്തുകയായിരുന്നു. പില്‍കാലത്ത് രവീന്ദ്രനും ഔസേപ്പച്ചനും ജോന്സനും ഭരതന്റെ ചിത്രങ്ങളില്‍ സംഗീത വിഭാഗത്തില്‍ മാന്ത്രികത സൃഷ്ട്ടിച്ചു പോന്നു. ഭരതന്‍ ചിത്രങ്ങളില്‍ മിനിമം ഗാരന്ന്‍ടി ആയി ഒരു ഗാനമെങ്ങിലും നമുക്ക് പ്രതീക്ഷിക്കാം എന്നത് തന്നെ അദ്ദേഹത്തിന്റെ genius നമുക്ക് വെളിപ്പെടുത്തി തരുന്നു. സ്വന്തമായി ക്ലാസിക്കല്‍ കച്ചേരി വരെ നടത്തിയ ബഹുമുഖ പ്രതിഭയാണ് ഭരതന്‍ എന്ന് ഈ അടുത്ത കാലത്താണ് അറിയാന്‍ കഴിഞ്ഞത്. സ്വന്തം ചിത്രങ്ങളില്‍ സംഗീതം ഇടക്കൊക്കെ സ്വയം തന്നെ പരീക്ഷണാര്‍ത്ഥം ചെയ്തു വിജയിച്ചിട്ടും ഉണ്ട് ( കേളി, താഴ്വാരം) .

1980 ല് പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ ചാമരത്തിലെഒരു നല്ല ഗാനത്തിന്റെ വരികള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കൂ.
ചിത്രം : ചാമരം
സംഗീതം : രാധാകൃഷ്ണന്‍ MG
വരികള്‍ : പൂവച്ചല്‍ ഖാദര്‍
ആലാപനം : S. ജാനകി.

മ്.....
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശിനിന്നൂ
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍?
എന്തുപറഞ്ഞടുക്കാന്‍.....
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....

ചിത്രം കാണാത്തത് കൊണ്ട് ഗാനത്തിന്റെ സന്ദര്‍ഭം എന്താണെന്ന് നിശ്ചയം ഇല്ല. പക്ഷെ വരികള്‍ ഒരു തവണകേട്ടാല്‍ തന്നെ നമുക്ക് മനസിലാക്കാം സ്വന്തം ചുറ്റുപാടില്‍ എല്ലാം തന്റെ നാഥന്റെ സാന്നിദ്ധ്യം അറിയുന്ന നായികയുടെ കാത്തിരിപ്പാണ് സന്ദര്‍ഭം എന്ന്. ചരണങ്ങള്‍ രണ്ടും രണ്ടു വരിയില്‍ മാത്രം ഒതുങ്ങുന്നതിനാല്‍ ഈ ഗാനം ശ്രോതാവിനെ ഒരിക്കലും ബോറടിപ്പിക്കില്ല എന്നുറപ്പ്. പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒന്നാണ് ഈ ഗാനത്തിന് ജാനകിയമ്മ നല്‍കിയിരിക്കുന്ന ഫീല്‍പ്രത്യേകിച്ചും ചരണത്തിന്റെ അവസാന വരികളില്‍ശബ്ദത്തില്‍ ചില പദംഉച്ചരിക്കുമ്പോള്‍ വേണ്ടുന്ന കൊഞ്ചല്‍ ജാനകിയമ്മക്ക് ശേഷം സുജാത മാത്രമേ ഇഫെക്ടിവ് ആയി ഉപയോഗിച്ച് കണ്ടിട്ടുള്ളു. ഈ ഗാനം മലയാളത്തിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കന്നവര്‍ക്ക് ഒരു ഓപ്പണ്‍ ചാലഞ്ച് ആയിരിക്കും. സംഗതിയും ശ്രുതിയും ഒക്കെ ഒരു കണക്കിന് ഒപ്പിക്കാമെന്കിലുഉം ശബ്ദത്തില്‍ ഫീല്‍ കൊണ്ട് വരനെങ്ങില്‍ ഇത്തിരി കഷ്ട്ടപ്പെടും(ഇമ്മിണി പുളിക്കും എന്നും പറയാം). പകുതി എങ്കിലും അത് പുറത്തു കൊണ്ട് വരാന്‍ ആയാല്‍ അണ്ണാച്ചി ശരത് പറയും "കൊള്ളായിരുന്നു മോളെ " എന്ന്.
വരികളില്‍ ഏറ്റവും ഹൃദ്യമായത്‌ രണ്ടാമത്തെ ചരണം ആണ്. ഇളം കാറ്റിന്റെ മൃദു സ്പര്‍ശം പോലും നാഥന്റെ സാന്നിധ്യം ആയി അനുഭവിച്ചു കൊണ്ടിരിക്കുന്ന നായികാ സങ്കല്പം മനസ്സില്‍ കണ്ടത് ഒരു പുരുഷ കവി ആണെന്നരിയുമ്പോള്‍ അമ്പരപ്പ് തോന്നുന്നു ഒപ്പം ആരാധനയും.
30 വര്‍ഷത്തിനു ഇപ്പുറവും കാത്തിരിപ്പിന്റെ നൊമ്പരം നമ്മളില്‍ ഉണര്‍ത്തുന്ന ഒരു ഗാനമായി "നാഥാ ..."
നില്‍ക്കുന്നു എന്നത് തന്നെ ഈ ഗാനത്തിന്റെ മഹിമ വ്യക്തമാക്കുന്നു. ഇത്തരം ഗാനങ്ങള്‍ മലയാളത്തില്‍ ഇനി പിറവി എടുക്കുമോ എന്തോ . നമുക്ക് കാത്തിരിക്കാം .
സ്നേഹപൂര്‍വ്വം,
പകല്‍ മാന്യന്‍

Friday, September 24, 2010

മഞ്ഞില്‍ വിരിഞ്ഞ സംഗീതം

എൻ്റെ  ഉദ്യമം 1980 തൊട്ട്  ഇത് വരെ ഉള്ള പാട്ടുകള്‍ വിശകലനം ചെയ്യുക എന്നായതിനാല്‍ മലയാളം സിനിമയിലെ ഒരു സുപ്രധാന നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തില്‍ നിന്ന് തുടങ്ങാം.

ചിത്രം : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
ഗാനം: മിഴിയോരം

ആലാപനം : യേശുദാസ്
സംഗീതം : ജെറി അമല്‍ദേവ്
രചന : ബിച്ചു തിരുമല

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാളത്തിനു നല്‍കിയത് ഒരു രണ്ടര മണിക്കൂര്‍ സിനിമാനുഭവം മാത്രം ആയിരുന്നില്ല. ഒരു പക്ഷെ മലയാളം സിനിമ ചരിത്രത്തെ തന്നെ ഈ ചിത്രത്തിന് മുന്‍പ്, ഈ ചിത്രത്തിന് ശേഷം എന്ന രീതിയിലും നമുക്ക് വിഭാഗിക്കാം. ഒരു കൂട്ടം നവാഗതരുടെ സംരംഭമായിരുന്നു മഞ്ഞില്‍ വിരിഞ്ഞത്. അവര്‍ പില്‍കാലത്ത് മലയാള സിനിമയുടെ വാടാമലരുകലായി തന്നെ വളര്‍ന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് . (ഉദാ : മോഹന്‍ലാല്‍, ഫാസില്‍, ജെറി അമല്‍ദേവ്, പൂര്‍ണ്ണിമ, സിബി മലയില്‍ തുടങ്ങിയവര്‍ ).

ഈ ചിത്രത്തിലൂടെ ജെറി അമൽദേവിനും  ദാസേട്ടനും ജാനകിയമ്മക്കും ഗുണ സിങ്ങിനും  സംസ്ഥാന അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി .
ബിച്ചു തിരുമലയുടെ വരികള്‍ സംഗീതത്തിനു ഒപ്പിച്ചു രചിച്ചതാനെന്നാണ് അറിയാന്‍ കഴിഞ്ഞത് .


മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
 മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ(മിഴിയോരം)

ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
അതു പോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
(മിഴിയോരം)


താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം

താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
(മിഴിയോരം)......


സംഗീതമാണോ വരികളാണോ ഈ ഗാനത്തില്‍ ഉദിച്ചു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും സംഗീതം തന്നെ ആണെന്ന്. ഉപമയിലൂടെ മാതം സ്ത്രീയെ വര്‍ണിക്കുന്ന രീതി ആണ് രചയിതാവ് ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചരണത്തിലെ ആദ്യ വരി ഗാനത്തില്‍ റിപീറ്റ് പാടുന്നു എന്നത് കൊണ്ട് രചയിതാവിന്റെ ജോലി എളുപ്പമായി എന്ന് വേണം കരുതാന്‍.

മിഴിനീരിനെ  മുകില്‍ മാലകളെ കൊണ്ടാണ് കവി സാദൃശ്യപ്പെടുത്തുന്നത്‌ . വസന്ത വനത്തില്‍ വിരിഞ്ഞ പൂവിൻറെ  കണ്ണുനീരില്‍ കാമുകൻറെ  ഹൃദയം നിലാവായി അലിഞ്ഞു പോയി. ഇനി വരാന്‍ പോകുന്ന വസന്തോല്‍സവത്തില്‍ വീണ്ടും ഞാന്‍ ഒരുങ്ങുമ്പോള്‍ മിഴിനീരു മായ്ച്ചു കളഞ്ഞു ഒരുങ്ങി നില്‍ക്കുമോ പൂവേ എന്നാണു കാമുക ഹൃദയം കാംക്ഷിക്കുന്നത്. വരികളില്‍ പൈന്കിളിതം തുളുമ്പുന്നു എന്ന് പറയാതെ വയ്യ. "അല്ല ഭായ് എന്താനു ഉദ്ദേശിച്ചത് ?" എന്ന് ആരും ചോദിച്ചു പോകുന്ന രീതിയില്‍ ആണ് രചന. ഇതൊക്കെ ആണെങ്കിലും കാമുകന്റെ ദുഖമേറിയ ചോദ്യങ്ങള്‍ക്ക് അവസാനത്തെ ചരണത്തിലൂടെ മറുപടി നല്‍കുന്ന ഒരു വരി ഉണ്ടായിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു പാട്ട് ആണ് ഇത്. അതിനു സ്കോപ് ഉള്ള തരം മീറ്റര്‍ തന്നെ ആണ് ശ്രീ അമല്‍ ഈ പാട്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം രീതികള്‍ അന്ന് പ്രചാരത്തില്‍ ഇല്ലാത്തത് മൂലം ആകാം അത് പരീക്ഷിക്കപെടാതെ പോയത്.ആലാപനത്തിലെ വേദനയും ഉപകരണ സംഗീതം ബഹളമാവാതെ വേണ്ടത്ര അളവോടെ ഉപയോഗിച്ചതും രചനയിലെ പുതുമ ഇല്ലായ്മയെ ശ്രദ്ധിക്കപ്പെടുതാതെ രക്ഷിച്ചു എന്ന് വേണം കരുതാന്‍.
അവസാന വാക്ക് : With all due respect to Bichu thirumala : ഒരു പുതിയ സംഗീത സംവിധായകന്‍ എന്നാ നിലയില്‍ നോക്കുമ്പോള്‍ വളരെ നല്ല തുടക്കമായി തന്നെ ഗാനതിനെ വിശേഷിപ്പിക്കാം. ആലാപനവും സംഗീതവും നന്ന്, രചന അത്ര പോരാ.

Tuesday, September 21, 2010

ഉദ്ദേശം

ഏതൊരു പുസ്തകത്തിനും ഒരു അവതാരിക എന്ന പോലെ ആവട്ടെ എന്റെ ആദ്യത്തെ പോസ്റ്റ്. ഗാനസല്ലാപം എന്ന പേരു സൂചിപ്പിക്കും പോലെ ഞാന്‍ മലയാള ഭാഷയിലെ വിഖ്യാതാവും അവിഖ്യാതാവും ആയ ഗാനങ്ങളെ കീറിമുറിച്ചു അവലോകനം ചെയ്യാന്‍ ഉള്ള ഒരു ശ്രമം ആണ് നടത്തുന്നത്‌. ഒരു സാധാരണ മലയാളിയുടെ ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ ചെറുതല്ലാത്ത സ്വാധീനം നല്‍കുന്നുണ്ട്‌ എന്നു വിശ്വസിക്കുന്ന ഞാന്‍ തിരഞ്ഞെടൂതിരിക്കുന്നത്‌ 1980 മുതല്‍ ഇങ്ങോട്ട്‌ ഉള്ള ഗാനങ്ങള്‍ ആണ്. അതിനുള്ള കാരണം ഞാന്‍ ജീവിക്കിരിക്കുന്ന കാലഘട്ടം ഇതായത്‌ കൊണ്ട്‌ മാത്രം ആണ്. പാട്ടുകളെ നെഞ്ചോടു അടുപ്പിച്ചു കേള്‍ക്കുന്ന ഏതൊരു ബ്ലോഗ്ഗേര്‍ക്കും എന്റെ അഭിപ്രായത്തെ എതിര്‍ക്കാനും വേണമെങ്കില്‍ ഒന്നു പൊട്ടിക്കാനും ഉള്ള സ്വാതന്ത്ര്യം ഇതാ ഞാന്‍ തന്നിരിക്‌യൂന്നു. എല്ലാ മാന്യ ബൂലോകരുടെയും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ച് കൊണ്ട്‌ .
സ്നേഹപൂര്‍വം
പകല്‍മാന്യന്‍