Friday, September 24, 2010

മഞ്ഞില്‍ വിരിഞ്ഞ സംഗീതം

എൻ്റെ  ഉദ്യമം 1980 തൊട്ട്  ഇത് വരെ ഉള്ള പാട്ടുകള്‍ വിശകലനം ചെയ്യുക എന്നായതിനാല്‍ മലയാളം സിനിമയിലെ ഒരു സുപ്രധാന നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തില്‍ നിന്ന് തുടങ്ങാം.

ചിത്രം : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
ഗാനം: മിഴിയോരം

ആലാപനം : യേശുദാസ്
സംഗീതം : ജെറി അമല്‍ദേവ്
രചന : ബിച്ചു തിരുമല

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാളത്തിനു നല്‍കിയത് ഒരു രണ്ടര മണിക്കൂര്‍ സിനിമാനുഭവം മാത്രം ആയിരുന്നില്ല. ഒരു പക്ഷെ മലയാളം സിനിമ ചരിത്രത്തെ തന്നെ ഈ ചിത്രത്തിന് മുന്‍പ്, ഈ ചിത്രത്തിന് ശേഷം എന്ന രീതിയിലും നമുക്ക് വിഭാഗിക്കാം. ഒരു കൂട്ടം നവാഗതരുടെ സംരംഭമായിരുന്നു മഞ്ഞില്‍ വിരിഞ്ഞത്. അവര്‍ പില്‍കാലത്ത് മലയാള സിനിമയുടെ വാടാമലരുകലായി തന്നെ വളര്‍ന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് . (ഉദാ : മോഹന്‍ലാല്‍, ഫാസില്‍, ജെറി അമല്‍ദേവ്, പൂര്‍ണ്ണിമ, സിബി മലയില്‍ തുടങ്ങിയവര്‍ ).

ഈ ചിത്രത്തിലൂടെ ജെറി അമൽദേവിനും  ദാസേട്ടനും ജാനകിയമ്മക്കും ഗുണ സിങ്ങിനും  സംസ്ഥാന അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി .
ബിച്ചു തിരുമലയുടെ വരികള്‍ സംഗീതത്തിനു ഒപ്പിച്ചു രചിച്ചതാനെന്നാണ് അറിയാന്‍ കഴിഞ്ഞത് .


മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
 മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ(മിഴിയോരം)

ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
അതു പോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
(മിഴിയോരം)


താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം

താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
(മിഴിയോരം)......


സംഗീതമാണോ വരികളാണോ ഈ ഗാനത്തില്‍ ഉദിച്ചു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും സംഗീതം തന്നെ ആണെന്ന്. ഉപമയിലൂടെ മാതം സ്ത്രീയെ വര്‍ണിക്കുന്ന രീതി ആണ് രചയിതാവ് ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചരണത്തിലെ ആദ്യ വരി ഗാനത്തില്‍ റിപീറ്റ് പാടുന്നു എന്നത് കൊണ്ട് രചയിതാവിന്റെ ജോലി എളുപ്പമായി എന്ന് വേണം കരുതാന്‍.

മിഴിനീരിനെ  മുകില്‍ മാലകളെ കൊണ്ടാണ് കവി സാദൃശ്യപ്പെടുത്തുന്നത്‌ . വസന്ത വനത്തില്‍ വിരിഞ്ഞ പൂവിൻറെ  കണ്ണുനീരില്‍ കാമുകൻറെ  ഹൃദയം നിലാവായി അലിഞ്ഞു പോയി. ഇനി വരാന്‍ പോകുന്ന വസന്തോല്‍സവത്തില്‍ വീണ്ടും ഞാന്‍ ഒരുങ്ങുമ്പോള്‍ മിഴിനീരു മായ്ച്ചു കളഞ്ഞു ഒരുങ്ങി നില്‍ക്കുമോ പൂവേ എന്നാണു കാമുക ഹൃദയം കാംക്ഷിക്കുന്നത്. വരികളില്‍ പൈന്കിളിതം തുളുമ്പുന്നു എന്ന് പറയാതെ വയ്യ. "അല്ല ഭായ് എന്താനു ഉദ്ദേശിച്ചത് ?" എന്ന് ആരും ചോദിച്ചു പോകുന്ന രീതിയില്‍ ആണ് രചന. ഇതൊക്കെ ആണെങ്കിലും കാമുകന്റെ ദുഖമേറിയ ചോദ്യങ്ങള്‍ക്ക് അവസാനത്തെ ചരണത്തിലൂടെ മറുപടി നല്‍കുന്ന ഒരു വരി ഉണ്ടായിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു പാട്ട് ആണ് ഇത്. അതിനു സ്കോപ് ഉള്ള തരം മീറ്റര്‍ തന്നെ ആണ് ശ്രീ അമല്‍ ഈ പാട്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം രീതികള്‍ അന്ന് പ്രചാരത്തില്‍ ഇല്ലാത്തത് മൂലം ആകാം അത് പരീക്ഷിക്കപെടാതെ പോയത്.ആലാപനത്തിലെ വേദനയും ഉപകരണ സംഗീതം ബഹളമാവാതെ വേണ്ടത്ര അളവോടെ ഉപയോഗിച്ചതും രചനയിലെ പുതുമ ഇല്ലായ്മയെ ശ്രദ്ധിക്കപ്പെടുതാതെ രക്ഷിച്ചു എന്ന് വേണം കരുതാന്‍.
അവസാന വാക്ക് : With all due respect to Bichu thirumala : ഒരു പുതിയ സംഗീത സംവിധായകന്‍ എന്നാ നിലയില്‍ നോക്കുമ്പോള്‍ വളരെ നല്ല തുടക്കമായി തന്നെ ഗാനതിനെ വിശേഷിപ്പിക്കാം. ആലാപനവും സംഗീതവും നന്ന്, രചന അത്ര പോരാ.

1 comment: