Tuesday, September 28, 2010

മനസ്സില്‍ വെഞ്ചാമരം വീശി നില്‍ക്കുന്ന ഗാനം

1975 ല് ആരവം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്റെ മേലങ്കി അണിയുമ്പോള്‍ മുതല്‍ തന്നെ ഭരതന്‍ ശക്തമായ കൂട്ടുകെട്ടുകളിലൂടെ സിനിമയെ സമ്പന്നമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് സ്വന്തം മേഘലയില്‍ പിന്നീട് ലെജെണ്ടസ് ആയി മാറിയ വ്യക്തികളെ ആണെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. തിരകഥയില്‍പദ്മരാജനും ജോണ്‍ പോളുംപുതിയ സങ്കല്പങ്ങള്‍ നെയ്തപ്പോള്‍ പശ്ചാത്തല സംഗീതത്തില്‍ ജോണ്‍സനും ഔസേപ്പച്ചനും ആത്മാവിഷ്ക്കാരം കണ്ടെത്തുകയായിരുന്നു. പില്‍കാലത്ത് രവീന്ദ്രനും ഔസേപ്പച്ചനും ജോന്സനും ഭരതന്റെ ചിത്രങ്ങളില്‍ സംഗീത വിഭാഗത്തില്‍ മാന്ത്രികത സൃഷ്ട്ടിച്ചു പോന്നു. ഭരതന്‍ ചിത്രങ്ങളില്‍ മിനിമം ഗാരന്ന്‍ടി ആയി ഒരു ഗാനമെങ്ങിലും നമുക്ക് പ്രതീക്ഷിക്കാം എന്നത് തന്നെ അദ്ദേഹത്തിന്റെ genius നമുക്ക് വെളിപ്പെടുത്തി തരുന്നു. സ്വന്തമായി ക്ലാസിക്കല്‍ കച്ചേരി വരെ നടത്തിയ ബഹുമുഖ പ്രതിഭയാണ് ഭരതന്‍ എന്ന് ഈ അടുത്ത കാലത്താണ് അറിയാന്‍ കഴിഞ്ഞത്. സ്വന്തം ചിത്രങ്ങളില്‍ സംഗീതം ഇടക്കൊക്കെ സ്വയം തന്നെ പരീക്ഷണാര്‍ത്ഥം ചെയ്തു വിജയിച്ചിട്ടും ഉണ്ട് ( കേളി, താഴ്വാരം) .

1980 ല് പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ ചാമരത്തിലെഒരു നല്ല ഗാനത്തിന്റെ വരികള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കൂ.
ചിത്രം : ചാമരം
സംഗീതം : രാധാകൃഷ്ണന്‍ MG
വരികള്‍ : പൂവച്ചല്‍ ഖാദര്‍
ആലാപനം : S. ജാനകി.

മ്.....
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശിനിന്നൂ
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍?
എന്തുപറഞ്ഞടുക്കാന്‍.....
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....

ചിത്രം കാണാത്തത് കൊണ്ട് ഗാനത്തിന്റെ സന്ദര്‍ഭം എന്താണെന്ന് നിശ്ചയം ഇല്ല. പക്ഷെ വരികള്‍ ഒരു തവണകേട്ടാല്‍ തന്നെ നമുക്ക് മനസിലാക്കാം സ്വന്തം ചുറ്റുപാടില്‍ എല്ലാം തന്റെ നാഥന്റെ സാന്നിദ്ധ്യം അറിയുന്ന നായികയുടെ കാത്തിരിപ്പാണ് സന്ദര്‍ഭം എന്ന്. ചരണങ്ങള്‍ രണ്ടും രണ്ടു വരിയില്‍ മാത്രം ഒതുങ്ങുന്നതിനാല്‍ ഈ ഗാനം ശ്രോതാവിനെ ഒരിക്കലും ബോറടിപ്പിക്കില്ല എന്നുറപ്പ്. പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒന്നാണ് ഈ ഗാനത്തിന് ജാനകിയമ്മ നല്‍കിയിരിക്കുന്ന ഫീല്‍പ്രത്യേകിച്ചും ചരണത്തിന്റെ അവസാന വരികളില്‍ശബ്ദത്തില്‍ ചില പദംഉച്ചരിക്കുമ്പോള്‍ വേണ്ടുന്ന കൊഞ്ചല്‍ ജാനകിയമ്മക്ക് ശേഷം സുജാത മാത്രമേ ഇഫെക്ടിവ് ആയി ഉപയോഗിച്ച് കണ്ടിട്ടുള്ളു. ഈ ഗാനം മലയാളത്തിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കന്നവര്‍ക്ക് ഒരു ഓപ്പണ്‍ ചാലഞ്ച് ആയിരിക്കും. സംഗതിയും ശ്രുതിയും ഒക്കെ ഒരു കണക്കിന് ഒപ്പിക്കാമെന്കിലുഉം ശബ്ദത്തില്‍ ഫീല്‍ കൊണ്ട് വരനെങ്ങില്‍ ഇത്തിരി കഷ്ട്ടപ്പെടും(ഇമ്മിണി പുളിക്കും എന്നും പറയാം). പകുതി എങ്കിലും അത് പുറത്തു കൊണ്ട് വരാന്‍ ആയാല്‍ അണ്ണാച്ചി ശരത് പറയും "കൊള്ളായിരുന്നു മോളെ " എന്ന്.
വരികളില്‍ ഏറ്റവും ഹൃദ്യമായത്‌ രണ്ടാമത്തെ ചരണം ആണ്. ഇളം കാറ്റിന്റെ മൃദു സ്പര്‍ശം പോലും നാഥന്റെ സാന്നിധ്യം ആയി അനുഭവിച്ചു കൊണ്ടിരിക്കുന്ന നായികാ സങ്കല്പം മനസ്സില്‍ കണ്ടത് ഒരു പുരുഷ കവി ആണെന്നരിയുമ്പോള്‍ അമ്പരപ്പ് തോന്നുന്നു ഒപ്പം ആരാധനയും.
30 വര്‍ഷത്തിനു ഇപ്പുറവും കാത്തിരിപ്പിന്റെ നൊമ്പരം നമ്മളില്‍ ഉണര്‍ത്തുന്ന ഒരു ഗാനമായി "നാഥാ ..."
നില്‍ക്കുന്നു എന്നത് തന്നെ ഈ ഗാനത്തിന്റെ മഹിമ വ്യക്തമാക്കുന്നു. ഇത്തരം ഗാനങ്ങള്‍ മലയാളത്തില്‍ ഇനി പിറവി എടുക്കുമോ എന്തോ . നമുക്ക് കാത്തിരിക്കാം .
സ്നേഹപൂര്‍വ്വം,
പകല്‍ മാന്യന്‍

1 comment:

  1. bharathan maashinem padmarajan sirinem marannu poykondirikunna puthu thalamurayile cheruppakaar theerchayaayum vaayichirikenda oru edaanu,.
    good one da..

    ReplyDelete